23
എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.
23
എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.
21. അവന്‍റെ മനുഷ്യത്വവും ദൈവത്വവും വേര്‍പെടുത്തുവാന്‍ കഴിയാതിരിക്കുമ്പോള്‍ ഒരേ സമയം തന്നെ അവന്‍റെ ദൈവത്വത്തേയും കുറിച്ച് ചിന്തിക്കാതെ കേവലം അവന്‍റെ മനുഷ്യത്വത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നതിനാല്‍ മറ്റു മനുഷ്യരെ പോലെ കര്‍ത്താവും ഒരു സധാരണ മനുഷ്യനാണെന്നാണു ഇന്നാളില്‍ അനവധി ആളുകള്‍ വിചാരിക്കുന്നതു. ദൈവവും മനുഷ്യനുമായിരിക്കുന്നവനാണു കര്‍ത്താവു, കര്‍ത്താവില്‍ ദൈവവും മനുഷ്യനും രണ്ടല്ല പിന്നെയോ ഒരു ഏക വ്യക്തി, വാസ്തവ ത്തില്‍ ഒരു മനുഷ്യനില്‍ ദേഹിയും ദേഹവും എന്നപോലെ എല്ലാം ചേര്‍ന്നു ഏകന്‍. ഇത് അത്താനേഷ്യന്‍ പ്രമാണം എന്നു വിളിക്കുന്ന അതിന്‍റെ ഉപദേശക സമിതിയില്‍ നിന്നും മുഴു ക്രിസ്തീയ ലോകത്തിലുടനീളം പ്രചാരത്തിലിരിക്കുന്ന ഉപദേശത്തിനനുസരിച്ചു ള്ളതാണ്. ആകയാല്‍ കര്‍ത്താവില്‍ ദൈവത്വവും മനുഷ്യത്വവും വേറിട്ട ചിന്തയില്‍ ഇനി മുതല്‍ ഏതൊരുവനും ആകാതിരിപ്പാന്‍ ലുക്കോസില്‍ മേല്‍ ഉദ്ധരിച്ചതും തുടര്‍ന്നു വരുന്നതായ (മത്തായിയുടേയും വേദഭാഗങ്ങള്‍ വായിക്കണമെന്ന് സാദരം ഞാന്‍ അവരോടു യാചിക്കുന്നു.
എന്നാല്‍ യേശുക്രിസ്തുവിന്‍റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്ക പ്പെട്ട ശേഷം അവര്‍ കൂടിവരും മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു. അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാക കൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവന്നു മനസ്സില്ലായ്ക കൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിത മായത് പരിശുദ്ധാത്മാവിനാല്‍ ആകുന്നു. അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്ക കൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥ മുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കുംڈഎന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു. യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു. മകനെ പ്രസവിക്കും വരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു. (മത്തായി 1:17-25)
ഈ വചനങ്ങളില്‍ നിന്ന് മുകളില്‍ തെളിയിക്കാനായി എടുത്തു കാണിച്ചിട്ടുള്ള മറ്റ് വേദഭാഗങ്ങളില്‍ നിന്നും അതേ പോലെ (ലുക്കോസ് സിന്‍റെ ഈ വചനങ്ങളില്‍ നിന്നും കര്‍ത്താവിന്‍റെ ജന്മസ്ഥലത്തിനോട് ബന്ധപ്പെടുത്തി സ്നാപക യോഹന്നാൻന്നാന്‍ വരെ പ്രവചിച്ചിട്ടുള്ള എല്ലാ പ്രവാചകന്മാരും ന്യായപ്രമാണവും ആരേക്കുറിച്ച് പ്രവചിച്ചുവോ അവന്‍ യഹോവയാല്‍ കന്യകയില്‍ പിറന്ന ദൈവപുത്രനാണു യേശു എന്നാണ് തെളിയുന്നത്.