From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #1

Study this Passage

  
/ 432  
  

1. ദിവ്യ സ്നേഹവും ജ്ഞാനവും

ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 1

സ്നേഹമാണ് നമ്മുടെ ജീവിതം. മിക്ക ആളുകൾക്കും, സ്നേഹത്തിന്റെ അസ്തിത്വം നൽകപ്പെട്ടിരിക്കുന്നു, എന്നാൽ സ്നേഹത്തിന്റെ സ്വഭാവം ഒരു രഹസ്യമാണ്. സ്നേഹത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം, ഇത് നമുക്ക് ദൈനംദിന ഭാഷയിൽ നിന്ന് അറിയാം. ആരെങ്കിലും നമ്മെ സ്നേഹിക്കുന്നുവെന്നും രാജാക്കന്മാർ തങ്ങളുടെ പ്രജകളെ സ്നേഹിക്കുന്നുവെന്നും പ്രജകൾ അവരുടെ രാജാവിനെ സ്നേഹിക്കുന്നുവെന്നും നാം പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുവെന്നും ഒരു അമ്മ തന്റെ മക്കളെ സ്നേഹിക്കുന്നുവെന്നും തിരിച്ചും പറയുന്നു. ആളുകൾ അവരുടെ രാജ്യത്തെയും സഹ പൗരന്മാരെയും അയൽക്കാരനെയും സ്നേഹിക്കുന്നുവെന്ന് നാം പറയുന്നു. അമൂർത്തമായ വസ്തുക്കളെക്കുറിച്ച് നാം ഒരേ ഭാഷയാണ് ഉപയോഗിക്കുന്നത്, ആരെങ്കിലും ഇത് അല്ലെങ്കിൽ ആ കാര്യം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത്.

"സ്നേഹം" എന്ന വാക്ക് നമ്മുടെ നാവിൽ സാധാരണമാണെങ്കിലും, സ്നേഹം എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തുമ്പോൾ, നമ്മുടെ ചിന്തകളിൽ നമുക്ക് അതിന്റെ ഒരു പ്രതിച്ഛായ രൂപീകരിക്കാൻ കഴിയില്ലെന്ന് നാം കാണുന്നു, അതിനാൽ അത് ശരിക്കും ഒന്നുമല്ല അല്ലെങ്കിൽ അത് നമ്മുടെ കാഴ്ച, കേൾവി, സ്പർശനം എന്നിവയിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്ന ഒന്നാണെന്ന് നാം പറയുന്നു. സംഭാഷണവും അതിനാൽ നമ്മെ സ്വാധീനിക്കുന്നു. നമ്മുടെ മുഴുവൻ ശരീരത്തിന്റെയും നമ്മുടെ എല്ലാ ചിന്തകളുടെയും പൊതുജീവിതം മാത്രമല്ല, അവയുടെ ഏറ്റവും ചെറിയ വിശദാംശങ്ങളുടെ ജീവിതമാണ്-അത് നമ്മുടെ ജീവിതമാണെന്ന് നമുക്കു പൂർണ്ണമായും അറിയില്ല. "സ്നേഹത്തിന്റെ ഫലങ്ങൾ നിങ്ങൾ എടുത്തുകളഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും ചിന്തിക്കാനാകുമോ? നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? സ്നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടുമ്പോൾ, ചിന്തയും സംസാരവും പ്രവർത്തനവും നഷ്ടപ്പെടുന്നില്ലേ?" എന്ന് ചോദിക്കുമ്പോൾ ജ്ഞാനികൾക്ക് ഇത് ഗ്രഹിക്കാനാകും. സ്നേഹം ചൂടുപിടിക്കുമ്പോൾ അവർ ചൂടാകുന്നില്ലേ? " എന്നിട്ടും, ഈ ജ്ഞാനികളുടെ ഗ്രഹണം സ്നേഹമാണ് നമ്മുടെ ജീവിതം എന്ന ചിന്തയിലല്ല, മറിച്ച് കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിക്കുന്നതെന്ന അവരുടെ അനുഭവത്തിലാണ്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #248

Study this Passage

  
/ 432  
  

248. പ്രാകൃതീകം, ആത്മീകം, സ്വര്‍ഗ്ഗീയം എന്നു വിളിക്കപ്പെടുന്ന മനുഷ്യമനസ്സിന്‍റെ മൂന്നു പരിമാണങ്ങള്‍ ഉണ്ടെന്ന് മുകളില്‍ കാണിച്ചിരുന്നു. മനുഷ്യനില്‍ ഈ പരിമാണങ്ങള്‍ ക്രബന്ധമായി തുറക്കപ്പെട്ടേക്കാം. ആദ്യം തുറക്കപ്പെടുന്നത് പ്രാകൃതീക പരിമാണമാണ്. പിന്നീട് മനുഷ്യന്‍ പാപങ്ങളാകുന്ന തിന്മയില്‍ നിന്ന് ഓടി അകലുമ്പോഴും കര്‍ത്താവിലേക്ക് നോക്കുമ്പോഴും അവനില്‍ ആത്മീയ പരിമാണം തുറക്കപ്പെടുന്നു. ഒടുവില്‍ സ്വര്‍ഗ്ഗീയ പരിമാണവും മനുഷ്യന്‍റെ ജീവിതത്തിനനുസരിച്ച് പടി പടിയായി ഈ പരിമാണം തുറക്കപ്പെടുമെന്നിരിക്കെ അതിന്‍റെ പരിമാണങ്ങളിലെ രണ്ടു ഉയര്‍ന്ന പരിമാണങ്ങള്‍ തുറക്കപ്പെടാതെ ശേഷിക്കുന്നു. മനുഷ്യന്‍ അപ്പോള്‍ ഏറ്റവും ഉപരിപ്ലവരായ പ്രാകൃതീക പരിമാണത്തില്‍ തുടര്‍ന്നുകൊള്ളുന്നു.

ലോകത്തില്‍ ഒരു പ്രാകൃതീക സ്വത്വവും, ഒരാത്മീക സ്വത്വവും ഉണ്ടെന്നുള്ളത് അറിവുള്ളതാണ്. അഥവാ ബാഹ്യമനുഷ്യനും ആന്തരീക മനുഷ്യനും എന്നാല്‍ ഒരു പ്രാകൃതമനുഷ്യന്‍ അവനിലെ ചില ഉയര്‍ന്ന പരിമാണം തുറക്കപ്പെടുന്നതിലൂടെ ആത്മീകനാക്കുന്നുവെന്നു അറിയപ്പെടുന്നില്ല. ദൈവീക ചട്ടങ്ങളോട് അനുരൂപപ്പെട്ട ഒരാത്മീയ ജീവിതത്തില്‍ പ്രഭാവപ്പെട്ടതാണ് അത്തരം തുറക്കപ്പെടല്‍. ഇവയ്ക്ക് അനുരൂപപ്പെടാതെയുള്ള ഒരു മനുഷ്യജീവന്‍ പ്രാകൃതികനായി അവശേഷിക്കുന്നു.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #70

Study this Passage

  
/ 432  
  

70. ഭൗമിക ജീവിതത്തില്‍ നിന്നും വിടവാങ്ങിയശേഷം ദൂതന്മാരുടെ ഗണത്തിലേക്കു ചേര്‍ക്കപ്പെടുന്ന മനുഷ്യന്‍ മേല്‍പറഞ്ഞ സ്ഥലകാലങ്ങള്‍ എന്ന പ്രാപഞ്ചിക പ്രകൃതങ്ങളോട് യാതൊരു ആഭിമുഖ്യവും പുലര്‍ത്താറില്ല, കാരണം, ആത്മീയ പ്രകാശത്തിലേക്ക് പ്രവേശിക്കുന്നതോടെ ചിന്താവ്യാപരങ്ങള്‍ സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതു മാത്രവും കാഴ്ചകള്‍ക്കു വിധേയമാകുന്നവ ഭൗമിക ദൂതന്‍ വസ്തുക്കളോട് സമാനമാണെങ്കിലും അവരുടെ ചിന്ത, വ്യാപാരങ്ങള്‍ക്ക് അനുരൂപമാകുന്ന വിഷയങ്ങള്‍ യാതൊരു കാരണവശാലും സ്ഥലകാലങ്ങളുമായി വിധേയപ്പെട്ടവയോ ബന്ധപ്പെട്ടവയോ ആയിരിക്കുകയില്ല;

കാഴ്ചകള്‍ക്കു വിധേയമാകുന്നവയാകട്ടെ, സ്ഥലകാലങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നവയാണെന്ന തോന്നല്‍ ഉളവാക്കുമെങ്കിലും ദൂതന്മാരുടെ ചിന്തകള്‍ ഒരിക്കലും സ്ഥലകാല പരിമിതകള്‍ക്ക് ഉള്ളില്‍ ഒതുങ്ങുന്നവയല്ല. ഇതിന്‍റെ കാരണം എന്താണെനനു ചോദിച്ചാല്‍ ഭൗമിക ലോകത്തില്‍ എന്നതുപോലെ സ്ഥലകാലങ്ങള്‍ ആത്മീയ ലോകത്ത് സ്ഥിരപ്രകൃതമല്ല, അവിടത്തെ ജീവിത സാഹചര്യങ്ങള്‍ക്ക് ഉതകുംവണ്ണം അവ വ്യത്യസ്ഥമായിഭവിക്കുന്നു. ദൂതന്മാരുടെ, അതായത് ആത്മീയ ലോകവാസികളുടെ ചിന്തകളിലുരിത്തിരിയുന്ന ആശയങ്ങള്‍ സ്ഥലകാലങ്ങളുമായി ബന്ധപ്പെടുന്നതിനു പകരം അവിടെ അനുഭവേദ്യമാകുന്ന ജീവിത സാഹചര്യങ്ങളുമായിട്ടത്രെ അനുരൂപപ്പെടുന്നത്; അതായത് സ്ഥലങ്ങള്‍ക്കു പകരമായി ചിന്തകള്‍ സ്നേഹത്തിന്‍റെ തലങ്ങളോടു ചേര്‍ന്നു പോകുന്നു. സമയത്തിനു പകരമായി ചിന്തകള്‍ ജ്ഞാനത്തിന്‍റെ തലങ്ങളുമായി ചേര്‍ന്നു പോകുന്നു. ഇതില്‍നിന്നു മനസ്സിലാക്കാവുന്നത് ആത്മീയ ചിന്തകളും ആത്മീയ സംസാരങ്ങളും സ്വാഭാവിക അഥവാ ഭൗമികതല ചിന്തകളില്‍ നിന്നും സംസാരങ്ങളില്‍ നിന്നും ഏറെ വ്യതിരക്തമാണ് എന്നത്രെ. വസ്തുതകളുടെ അന്തര്‍ഭാഗം ആത്മീയമാണ് എന്നതൊഴിച്ചാല്‍ ഇവ തമ്മില്‍ പൊതുവായി യാതൊരുവിധ സാദൃശ്യങ്ങളും കാണാനുണ്ടാവുകയില്ല. ഈ വ്യതിരക്ത സ്വഭാവം കൂടുതല്‍ വിശദമായി മറ്റൊരു ഭാഗത്ത് ചര്‍ച്ച ചെയ്യുന്നുണ്ട്.

ദൂതന്മാരുടെ ചിന്താവ്യാപാരങ്ങള്‍ യാതൊരുവിധത്തിലും സ്ഥലകാലങ്ങളോട് വിധേയപ്പെടുന്നില്ല. അവ പൂര്‍ണ്ണമായും ജീവിതാവസ്ഥകളുമായാണ് ബന്ധം പുലര്‍ത്തുന്നത് എന്നതിനാല്‍ ദൈവം സ്ഥലങ്ങളില്‍ നിറയുന്നു എന്ന പ്രസ്താവന അവര്‍ക്ക് പൊരുത്തപ്പെടാവുന്ന ഒന്നല്ല, കാരണം സ്ഥലം എന്ന ഒരു വസ്തുത അവര്‍ക്ക് അപഗ്രഥിക്കുവാന്‍ കഴിയുന്ന സംഗതിയല്ല. എന്നാല്‍ എന്നതിനെ മാറ്റി വെച്ചുകൊണ്ട് ദൈവം സര്‍വവസ്തുക്കളിലും നിറയുന്നുവെന്ന പ്രസ്താവനയാകട്ടെ, അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നു.

  
/ 432