From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #1

Study this Passage

  
/ 432  
  

1. ദിവ്യ സ്നേഹവും ജ്ഞാനവും

ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 1

സ്നേഹമാണ് നമ്മുടെ ജീവിതം. മിക്ക ആളുകൾക്കും, സ്നേഹത്തിന്റെ അസ്തിത്വം നൽകപ്പെട്ടിരിക്കുന്നു, എന്നാൽ സ്നേഹത്തിന്റെ സ്വഭാവം ഒരു രഹസ്യമാണ്. സ്നേഹത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം, ഇത് നമുക്ക് ദൈനംദിന ഭാഷയിൽ നിന്ന് അറിയാം. ആരെങ്കിലും നമ്മെ സ്നേഹിക്കുന്നുവെന്നും രാജാക്കന്മാർ തങ്ങളുടെ പ്രജകളെ സ്നേഹിക്കുന്നുവെന്നും പ്രജകൾ അവരുടെ രാജാവിനെ സ്നേഹിക്കുന്നുവെന്നും നാം പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുവെന്നും ഒരു അമ്മ തന്റെ മക്കളെ സ്നേഹിക്കുന്നുവെന്നും തിരിച്ചും പറയുന്നു. ആളുകൾ അവരുടെ രാജ്യത്തെയും സഹ പൗരന്മാരെയും അയൽക്കാരനെയും സ്നേഹിക്കുന്നുവെന്ന് നാം പറയുന്നു. അമൂർത്തമായ വസ്തുക്കളെക്കുറിച്ച് നാം ഒരേ ഭാഷയാണ് ഉപയോഗിക്കുന്നത്, ആരെങ്കിലും ഇത് അല്ലെങ്കിൽ ആ കാര്യം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത്.

"സ്നേഹം" എന്ന വാക്ക് നമ്മുടെ നാവിൽ സാധാരണമാണെങ്കിലും, സ്നേഹം എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തുമ്പോൾ, നമ്മുടെ ചിന്തകളിൽ നമുക്ക് അതിന്റെ ഒരു പ്രതിച്ഛായ രൂപീകരിക്കാൻ കഴിയില്ലെന്ന് നാം കാണുന്നു, അതിനാൽ അത് ശരിക്കും ഒന്നുമല്ല അല്ലെങ്കിൽ അത് നമ്മുടെ കാഴ്ച, കേൾവി, സ്പർശനം എന്നിവയിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്ന ഒന്നാണെന്ന് നാം പറയുന്നു. സംഭാഷണവും അതിനാൽ നമ്മെ സ്വാധീനിക്കുന്നു. നമ്മുടെ മുഴുവൻ ശരീരത്തിന്റെയും നമ്മുടെ എല്ലാ ചിന്തകളുടെയും പൊതുജീവിതം മാത്രമല്ല, അവയുടെ ഏറ്റവും ചെറിയ വിശദാംശങ്ങളുടെ ജീവിതമാണ്-അത് നമ്മുടെ ജീവിതമാണെന്ന് നമുക്കു പൂർണ്ണമായും അറിയില്ല. "സ്നേഹത്തിന്റെ ഫലങ്ങൾ നിങ്ങൾ എടുത്തുകളഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും ചിന്തിക്കാനാകുമോ? നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? സ്നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടുമ്പോൾ, ചിന്തയും സംസാരവും പ്രവർത്തനവും നഷ്ടപ്പെടുന്നില്ലേ?" എന്ന് ചോദിക്കുമ്പോൾ ജ്ഞാനികൾക്ക് ഇത് ഗ്രഹിക്കാനാകും. സ്നേഹം ചൂടുപിടിക്കുമ്പോൾ അവർ ചൂടാകുന്നില്ലേ? " എന്നിട്ടും, ഈ ജ്ഞാനികളുടെ ഗ്രഹണം സ്നേഹമാണ് നമ്മുടെ ജീവിതം എന്ന ചിന്തയിലല്ല, മറിച്ച് കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിക്കുന്നതെന്ന അവരുടെ അനുഭവത്തിലാണ്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #248

Study this Passage

  
/ 432  
  

248. പ്രാകൃതീകം, ആത്മീകം, സ്വര്‍ഗ്ഗീയം എന്നു വിളിക്കപ്പെടുന്ന മനുഷ്യമനസ്സിന്‍റെ മൂന്നു പരിമാണങ്ങള്‍ ഉണ്ടെന്ന് മുകളില്‍ കാണിച്ചിരുന്നു. മനുഷ്യനില്‍ ഈ പരിമാണങ്ങള്‍ ക്രബന്ധമായി തുറക്കപ്പെട്ടേക്കാം. ആദ്യം തുറക്കപ്പെടുന്നത് പ്രാകൃതീക പരിമാണമാണ്. പിന്നീട് മനുഷ്യന്‍ പാപങ്ങളാകുന്ന തിന്മയില്‍ നിന്ന് ഓടി അകലുമ്പോഴും കര്‍ത്താവിലേക്ക് നോക്കുമ്പോഴും അവനില്‍ ആത്മീയ പരിമാണം തുറക്കപ്പെടുന്നു. ഒടുവില്‍ സ്വര്‍ഗ്ഗീയ പരിമാണവും മനുഷ്യന്‍റെ ജീവിതത്തിനനുസരിച്ച് പടി പടിയായി ഈ പരിമാണം തുറക്കപ്പെടുമെന്നിരിക്കെ അതിന്‍റെ പരിമാണങ്ങളിലെ രണ്ടു ഉയര്‍ന്ന പരിമാണങ്ങള്‍ തുറക്കപ്പെടാതെ ശേഷിക്കുന്നു. മനുഷ്യന്‍ അപ്പോള്‍ ഏറ്റവും ഉപരിപ്ലവരായ പ്രാകൃതീക പരിമാണത്തില്‍ തുടര്‍ന്നുകൊള്ളുന്നു.

ലോകത്തില്‍ ഒരു പ്രാകൃതീക സ്വത്വവും, ഒരാത്മീക സ്വത്വവും ഉണ്ടെന്നുള്ളത് അറിവുള്ളതാണ്. അഥവാ ബാഹ്യമനുഷ്യനും ആന്തരീക മനുഷ്യനും എന്നാല്‍ ഒരു പ്രാകൃതമനുഷ്യന്‍ അവനിലെ ചില ഉയര്‍ന്ന പരിമാണം തുറക്കപ്പെടുന്നതിലൂടെ ആത്മീകനാക്കുന്നുവെന്നു അറിയപ്പെടുന്നില്ല. ദൈവീക ചട്ടങ്ങളോട് അനുരൂപപ്പെട്ട ഒരാത്മീയ ജീവിതത്തില്‍ പ്രഭാവപ്പെട്ടതാണ് അത്തരം തുറക്കപ്പെടല്‍. ഇവയ്ക്ക് അനുരൂപപ്പെടാതെയുള്ള ഒരു മനുഷ്യജീവന്‍ പ്രാകൃതികനായി അവശേഷിക്കുന്നു.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #69

Study this Passage

  
/ 432  
  

69. ദൈവം സ്ഥലപരിമിതികള്‍ക്കപ്പുറമായി പ്രപഞ്ചമാകമാനം നിറഞ്ഞൂ നില്‍ക്കുന്നു. പ്രകൃതിയുടെ സുപ്രധാനമായ രണ്ട് സാമാന്യ വാസ്തവങ്ങളാണ് സ്ഥലകാലങ്ങള്‍. സ്ഥലകാല പരിമിതകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ പ്രപഞ്ചത്തില്‍ അധിവസിക്കുന്ന മനഷ്യന്‍ അവന്‍റെ ചിന്തകള്‍ക്കും ആലോചനകള്‍ക്കും രൂപം കൊടുത്തുകൊണ്ട് അവന്‍റെ അപഗ്രഥന വ്യാപാരങ്ങളെ പരിപാകപ്പെടുത്തുന്നത്. ഈ ദൃശചിന്തകളില്‍ സംതൃപ്തി അടയുന്ന മനുഷ്യന്‍ അവന്‍റെ മനസ്സിനെ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കുവാന്‍ വിമുഖത കാട്ടുന്നിടത്തോളം അവന് ആത്മീയ സത്യങ്ങളെയോ ദൈവീകതയുടെ തലങ്ങളെയോക്കുറിച്ച് ഒരു ധാരണയില്‍ എത്തുവാന്‍ തക്കവണ്ണം ജ്ഞാനം ആര്‍ജ്ജിക്കുവാന്‍ കഴിയുന്നില്ല, കാരണം അവന്‍റെ ചിന്തകളത്രയും സ്ഥലകാല പരിധികള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുകായാണ്. അങ്ങനെയെങ്കില്‍ അവന്‍റെ അപഗ്രഥനശേഷിയുടെ പ്രകാശനം വെറും പ്രാപഞ്ചിക സത്യങ്ങളില്‍ മാത്രമായി ഒരുങ്ങിപ്പോകുന്നു. ഇത്തരം പ്രകാശതലത്തില്‍ നിന്നുകൊണ്ട് ആത്മീയ, ദിവ്യസത്യങ്ങള്‍ മനസ്സിലാക്കുവാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ അങ്ങേയറ്റത്തെ അന്ധകാരത്തില്‍ അഭിരമിച്ചുകൊണ്ട് പൂര്‍ണ്ണപ്രകാശത്തില്‍ മാത്രം പ്രത്യക്ഷീഭവിക്കുന്ന വസ്തുക്കളെക്കുറിച്ച് ചിന്തിക്കുന്നതിനു സമാനമത്രെ. ഇതില്‍ നിന്നാണ് പ്രകൃതിയെ ആരാധിക്കുക എന്ന സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നത്.

എന്നാല്‍ മേല്‍പറഞ്ഞ തരത്തില്‍ സ്ഥലകാല പരിധികള്‍ക്കുള്ളില്‍ നിന്ന് രൂപപ്പെടുന്ന ആശയങ്ങള്‍ക്ക് അതീതമായി, അന്ധകാരത്തിന്‍റെ തടവറയില്‍ നിന്ന് പ്രകാശത്തിന്‍റെ ശോഭയിലേക്ക് തന്‍റെ മനസ്സിനെ ഉയര്‍ത്തുവാന്‍ സാധിക്കുന്ന മനുഷ്യന് ആത്മീയ തലത്തിലും ദിവ്യതയുടെ തലത്തിലും ഉള്ള വസ്തുക്കളെ തിരിച്ചറിയുവാനും അങ്ങനെ അവയെ മനസ്സിലാക്കിക്കൊണ്ട് ആ പ്രകാശധാരയാല്‍ പ്രപഞ്ചത്തിലെ അന്ധകാരത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും അന്ധകാര ശക്തികളെ മുഖ്യധാരയില്‍നിന്ന് മാറ്റി നിര്‍ത്തുവാനും സാധിക്കുന്നു.

ശരിയായ തിരിച്ചറിവ് ആര്‍ജ്ജിച്ചിട്ടുള്ള ഏതൊരു മനുഷ്യനും തന്‍റെ ചിന്തകളെ സ്ഫുടം ചെയ്തുകൊണ്ട് പ്രപഞ്ചത്തിലെ വിവിധ പ്രകൃതങ്ങളെ തന്‍റെ ചിന്താശക്തിയാല്‍ പ്രകാശിതമാക്കുവാനും അങ്ങനെ ദൈവത്വം തിരിച്ചറിഞ്ഞ് തന്നില്‍ രൂഢമൂലമാക്കുവാനും ഇടയാകുന്നു. കാരണം ദൈവം സര്‍വവ്യാപിയാണ്, സ്ഥലകാല പരിധികളില്‍ ഒതുങ്ങുന്നതല്ല അങ്ങനെ, മേല്‍ സൂചിപ്പിച്ചിരിക്കുന്ന എല്ലാ സംഗതികളെയും തന്നില്‍ ഉള്‍ക്കൊള്ളുവാന്‍ ഇടയാകുന്നു. എന്നാല്‍ ദൈവത്തിന്‍റെ സര്‍വ്വ വ്യാപിത്വം നിഷേധിച്ചുകൊണ്ട് എല്ലാ സംഗതികളെയും പ്രപഞ്ചത്തിന്‍റെത് എന്ന നിലയില്‍ കാണുകയാണെങ്കില്‍ ഒരിക്കലും അയാള്‍ ഉന്നതതലങ്ങളിലേക്ക് ആരോഹണം ചെയ്യപ്പെടുവാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് സമ്മതിക്കേണ്ടിവരും, അതിന് പ്രാപ്തനാണെങ്കില്‍ പോലും.

  
/ 432